(ഇതൊരു കളിയാണ്, വളരെ മുമ്പുണ്ടായിരുന്ന ഒരു കളിയുടെ ചുവടുപിടിച്ച് എഴുതിയത്. കുട്ടികൾ രണ്ടു കൂട്ടമായി പരസ്പരം പാടി അഭിനയിക്കണം.)
അശകൊശലേ പെണ്ണുണ്ടോ
ചെറുമീശക്കാരനു പെണ്ണുണ്ടോ
അശകൊശലേ പെണ്ണില്ല
മീശക്കാരനു പെണ്ണീല്ല
മീശയെടുത്താൽ പെണ്ണുണ്ടോ
അശകൊശലേ പെണ്ണില്ല
മൂഷികപ്പെണ്ണിനു പേടിയാണേ
മൂഷികപ്പെണ്ണേ പേടിക്കണ്ട
മീശമാർജ്ജാരൻ പാവമാണേ
മൂഷികപ്പെണ്ണിനെ കൊല്ലൂല്ലേ
കറുമുറെയവളെ തിന്നൂല്ലേ
അയ്യോ പാവം മാർജ്ജാരൻ
പട്ടിൻ ചേലയുടുപ്പിച്ച്
പൊന്നിൻ മാലകൾ കെട്ടീട്ട്
പല്ലക്കിലേറ്റി കൊണ്ടുപോകും
മൂഷികപ്പെണ്ണിനു പേടിയാണേ
ഒറ്റയ്ക്കു പോവാൻ പേടിയാണേ
ഒറ്റയ്ക്കല്ല കേട്ടോളൂ
പൊന്നിൻ വിശറി വീശാനായി
മൂന്നാലുകൾ ഉണ്ടല്ലോ
പഴവും പാലും കൊടുക്കാനായി
തോഴികൾ വേറെയുമുണ്ടല്ലോ
നാണിയ്ക്കണ്ട പോന്നോളൂ
നാലാൾ കാൺകെ പോന്നോളൂ
(പെണ്ണിനെ തട്ടിയെടുക്കുന്നു)
അശകൊശലേ വേഗം ഞങ്ങടെ
മൂഷികപ്പെണ്ണിനെ തിരിച്ചു തരൂ
അശകൊശലേ ഓടിക്കോളൂ
ങ്യാവൂ ങ്യാവൂ ങ്യാവൂ ങ്യാവൂ...
(പേടിപ്പിച്ച് ഓടിക്കുന്നു, തഞ്ചം നോക്കി മൂഷികപ്പെണ്ണും രക്ഷപ്പെടുന്നു.)
No comments:
Post a Comment