നാവുഴിഞ്ഞ് അലിഞ്ഞിറങ്ങുമ്പോൾ
ഒരു മരുക്കാറ്റിന്റെ ഉഷ്ണം അറിയണം
ഞാൻ കരുതിയ തണുവൊക്കെയും
ബോധിച്ചുവെന്നു ഒറ്റവാക്ക് കുതറണം
അവളൊളിപ്പിച്ച രാത്രികളെ
എന്നിൽനിന്നൊന്നായി
കവടിക്കളങ്ങളിൽ നിരത്തണം,
തൊട്ടുഴിഞ്ഞ കരുക്കളിൽ
നിന്നോരോ കവിതകളായി
ഇളകി ഇളകി
ഇഴഞ്ഞ്..
ഇഴഞ്ഞ്...
അവളിലെ നിലാവിനെ
വാരി വാരി ചുറ്റണം
വേരാഴങ്ങളിൽ നിന്ന്
ഇലപ്പടർപ്പിലേക്ക്
ഒരു ഞരമ്പ് പിടഞ്ഞുണരുമ്പോൾ
ഞങ്ങളിൽ ഞങ്ങൾക്കൊരു
ചില്ലയൊരുക്കണം
O
No comments:
Post a Comment