നാട്ടുവൈദ്യൻ കുറിച്ചേകിയ
നാവുണക്കിപ്പച്ചയെപ്പോലെ
വിഷക്കെട്ടായി സ്വാതന്ത്ര്യം
തൊണ്ടയിൽ കരിനീലയായി
കാവലാളുകൾ
വർണ്ണഭേദങ്ങളറിയാതെ
കരിമ്പടത്തിനുള്ളിൽ
നേരവേഗങ്ങൾക്കൊത്ത്
നിശ്ശബ്ദം നീങ്ങി
കാമം കരഞ്ഞു തീർത്ത്
നെഞ്ചിൻ കൂടുന്തിച്ച്
ലോഹച്ചാർത്ത് വാങ്ങി,
ഉരുളച്ചോറിലവർക്ക്
കയർപ്പെറിഞ്ഞു കിട്ടി...
മുദ്രവീണ് പുതുമ പോയ
വാക്കുകളിൽ അറിഞ്ഞതെന്ത്,
തങ്ങൾ കാക്കുന്ന കോട്ടകൾക്കുള്ളിൽ
തേങ്ങലുകൾ മാത്രമെന്നോ
ശാപപ്പൊരുളറിയാതെ
കാത്തുകാത്തിരിക്കുന്നത്
നരവീണ ചിറകുമായി
ശലഭങ്ങളെന്നോ
ഭരണച്ചാടു തിരിക്കുന്നത്
തിമിരക്കാഴ്ചകളെന്നോ!
വിധിവിഹിതമെന്തുമാട്ടെ,
ദുരയാനം തന്നെ
സ്വാതന്ത്ര്യമെന്നറിയുന്നു
കാവലാളായി
ഞാനുമെൻ യൗവ്വനം തളയ്ക്കുന്നു!
OO അജിത് കെ.സി (ചരൽ മാസിക, 1173 ഇടവം)
നാവുണക്കിപ്പച്ചയെപ്പോലെ
വിഷക്കെട്ടായി സ്വാതന്ത്ര്യം
തൊണ്ടയിൽ കരിനീലയായി
കാവലാളുകൾ
വർണ്ണഭേദങ്ങളറിയാതെ
കരിമ്പടത്തിനുള്ളിൽ
നേരവേഗങ്ങൾക്കൊത്ത്
നിശ്ശബ്ദം നീങ്ങി
കാമം കരഞ്ഞു തീർത്ത്
നെഞ്ചിൻ കൂടുന്തിച്ച്
ലോഹച്ചാർത്ത് വാങ്ങി,
ഉരുളച്ചോറിലവർക്ക്
കയർപ്പെറിഞ്ഞു കിട്ടി...
മുദ്രവീണ് പുതുമ പോയ
വാക്കുകളിൽ അറിഞ്ഞതെന്ത്,
തങ്ങൾ കാക്കുന്ന കോട്ടകൾക്കുള്ളിൽ
തേങ്ങലുകൾ മാത്രമെന്നോ
ശാപപ്പൊരുളറിയാതെ
കാത്തുകാത്തിരിക്കുന്നത്
നരവീണ ചിറകുമായി
ശലഭങ്ങളെന്നോ
ഭരണച്ചാടു തിരിക്കുന്നത്
തിമിരക്കാഴ്ചകളെന്നോ!
വിധിവിഹിതമെന്തുമാട്ടെ,
ദുരയാനം തന്നെ
സ്വാതന്ത്ര്യമെന്നറിയുന്നു
കാവലാളായി
ഞാനുമെൻ യൗവ്വനം തളയ്ക്കുന്നു!
OO അജിത് കെ.സി (ചരൽ മാസിക, 1173 ഇടവം)
കടം കവിത...സുല്ല് സുല്ല് സുല്ല്
ReplyDeleteസ്വാതന്ത്ര്യം എന്നാ പാരതന്ത്ര്യം ...കവിത നന്നായി
ReplyDeleteവിഷക്കെട്ടായി സ്വാതന്ത്ര്യം
ReplyDelete...................
ഇഷ്ടമായി...