യാന്ത്രികശക്തിക്കടിമപ്പെട്ടിട്ടെന്നവണ്ണം ഞാനാ പടിപ്പുരവാതിലിൽ നിന്നു പോയി. അപ്പോൾ പുറത്തേക്കു വന്ന തടിച്ച മനുഷ്യൻ മലർന്ന ചുണ്ടുകൾ വലിച്ചു നീട്ടി ചിരിച്ചു.
" എന്താ അവിടെ നിന്നത്? അകത്തേക്ക് വരാമല്ലോ..."
കേൾക്കാത്ത ഭാവത്തിൽ നടന്നുവെങ്കിലും ആ പടിപ്പുരയിൽ തന്നെയായിരുന്നു ഞാൻ. ചുളിഞ്ഞ പുരികങ്ങളുമായി ഇറങ്ങി വരുന്നത് ആ മനുഷ്യൻ തന്നെ.
" എന്താ അവിടെ നിന്നത്? അകത്തേക്ക് വരാമല്ലോ..."
കേൾക്കാത്ത ഭാവത്തിൽ നടന്നുവെങ്കിലും ആ പടിപ്പുരയിൽ തന്നെയായിരുന്നു ഞാൻ. ചുളിഞ്ഞ പുരികങ്ങളുമായി ഇറങ്ങി വരുന്നത് ആ മനുഷ്യൻ തന്നെ.
"എന്താ അവിടെ നിന്നത്? അപ്പുറത്തേക്ക് ചെല്ല്.."
ആജ്ഞ അനുസരിച്ചിട്ടെന്നവണ്ണം അപ്പുറത്തേക്ക് ചെന്ന് അടുക്കളവാതിലിൽ മുട്ടി. കതകു തുറന്നിറങ്ങിവന്ന സ്ത്രീയെന്നെ അടിമുടി നോക്കി നിന്നു. ചേറു പുരണ്ട കാലുകൾ കണ്ടിട്ടാവണം അകത്തേക്ക് കാലുകഴുകി വരുവാൻ പറഞ്ഞത്.
അതെ, ഒരു വേള കൂടി അടുക്കളവാതിലിൽ മുട്ടി. കൈയ്യിൽ പുരണ്ട കരി ഒട്ടു ജാള്യത്തോടെ തുടച്ചുനിൽക്കെ ആ സ്ത്രീ ഇറങ്ങി വന്നു. അവരുടെ മുഖത്തേക്കു നോക്കിയില്ലെങ്കിലും ആ കണ്ണുകളിലെ അത്ഭുതം ഞാൻ അറിഞ്ഞു. ചെരിപ്പഴിച്ച് അകത്തേക്ക് വരാം. വീണ്ടും അവരുടെ അനുസരണയുള്ള മകനായി മാറാനേ എനിക്ക് കഴിഞ്ഞുള്ളൂ.
OO അജിത് കെ.സി
- കേളികൊട്ട് മാസിക,
- യുവകലാസാഹിതി മാസിക, 1996 ജൂലൈ
അനുസരണയുള്ള മകന്‍ ..ഹഹ ,കൊള്ളാം ഈ ആള്‍മാറാട്ടം ..
ReplyDeleteഅമ്പടാ മകാ
ReplyDelete